ഒരിലച്ചീന്തിൽ നീരിറ്റു ,
ചുടുചോറൂട്ടി വണങ്ങുമ്പോഴും ,
കൈക്കുമ്പിൾ എരിയും ചൂടിൽ
അറിഞ്ഞുഞാനാ മനമുരുകും താപം.
വൃഥാ ശ്രമിച്ചാ തപം കെടുത്തുവാൻ,
ചൊരിഞ്ഞാ ഇലച്ചീന്തിൽ പൂവും ചന്ദനവും,
ഉള്ളുരുകി ഞാനും ചേർന്നാച്ചൂടിൽ ,
എന്നോ എരിഞ്ഞ എൻ സ്വപ്നങ്ങൾക്കൊപ്പം .
നനഞ്ഞമണ്ണിലർപ്പിച്ച താളിൽ ,
തെളിഞ്ഞുവോ ആ മുഖം, വൃഥാ കല്പിച്ചു ,
നനഞ്ഞ കൈകൊട്ടി വിളിച്ച നേരം ,
മനം പിടഞ്ഞു ഒരു പിൻവിളി കേട്ടുവെങ്കിൽ .
ഒരു സ്പർശം , ആ തണൽ,
ഒരു സ്വനം , ആ സ്നേഹം,
ഒരു നിഴൽ , ആ രൂപം,
കൊതിക്കുന്നു ഒരിക്കൽക്കൂടി ഞാൻ വൃഥാ.






